twitter
    Find out what I'm doing, Follow Me :)


മാമ്പഴക്കാലത്തിന്റെ ഓര്‍മയ്ക്ക്..


വീട്ടിലേക്കുള്ള ഇടവഴിയില്‍ മാനം മുട്ടി നിന്ന ആ പന്ജാര
മാവിന്‍റെ ഓര്‍മകളില്‍ എന്‍റെ മാമ്പഴക്കാലം ഉണ്ട്....
പുതു മഴപ്പെയ്ത്തില്‍ പൂങ്കുലയോടൊപ്പം വീണ
ഇത്തിരിപ്പോന്ന ചെളി പറ്റിയ കണ്ണി മാങ്ങകള്‍
പെറുക്കി വായിലിടുമ്പോള്‍ ,
ഒരു പുത്തന്‍ മാമ്പഴക്കലത്തിന്റെ അനുഭൂതിയിലേക്ക്‌
മനസ്സും ശരീരവും എത്താറുണ്ടായിരുന്നു.
പിന്നീട് കൊതി മൂത്ത് പൂങ്കുലയില്‍-
ഒറ്റപ്പെട്ടു കിടന്ന 'കുഞ്ഞന്‍' മാങ്ങകളെ എറിഞ്ഞു വീഴ്ത്തിയതിനു
ഉമ്മാന്റെ അടി കൊണ്ട് ഓടിയതും..
ആ അടിപ്പാടുകളില്‍ തടവി ഉമ്മ എന്നെ നെഞ്ഞോട് ചേര്‍ത്ത് ഉറക്കിയതും.
മാമ്പഴക്കാലത്തിന്റെ ഹൃദ്യമായ ഓര്‍മകളാണ്..
ഉച്ച നേരങ്ങളില്‍ പച്ച മാങ്ങയെ ഉപ്പിലും മുളകിലും
കുളിപ്പിച്ച് വായിലേക്കിടുമ്പോള്‍ ഉണ്ടാകുന്ന നിര്‍വചിക്കാന്‍ കഴിയാത്ത
ആ രുചി ഇന്നും എന്‍റെ വായിലെ കണ്ടെത്താന്‍ കഴിയാത്ത ആഴങ്ങളില്‍ ഉണ്ട്..
കൂടുകാരോടോത്ത് മേലെ പറമ്പിലെ മാവിന്‍ ചുവട്ടില്‍
മാമ്പഴവുമായി വരുന്ന ഇളം കാറ്റിനായി കാത്ത് നില്‍കുമ്പോള്‍
കാറ്ററിയാതെ വീണ മൂവാണ്ടന്‍ മാങ്ങക്കായി അടി കൂടി,
പിന്നീടത് കിളി കൊത്തിയ 'കേടന്‍ മാങ്ങ'യാനെന്നരിഞ്ഞപ്പോള്‍,
ഉണ്ടായ കൂട്ടച്ചിരിയുടെ മുഴക്കം ഇന്നും എന്‍റെ ചെവിക്കുള്ളില്‍ ഉണ്ട്..
ഇന്ന് ഇടവഴികളും,മാവും,മാമ്പഴങ്ങളും,മാഞ്ചുവട്ടിലെ
പൊട്ടിച്ചിരികളും അന്യം വന്നു കൊണ്ടിരിക്കുമ്പോള്‍-
ഒരു തെല്ലു വേദനയോടെ അല്ലാതെ
എനിക്കെന്റെ മാമ്പഴക്കാലം ഓര്‍കാനാവുന്നില്ല..!

സുഹൈല്‍ സുലൈമാന്‍

ഈദ്‌ സന്തോഷങ്ങള്‍
അത്താഴത്തിന്റെ പരിശുദ്ധിക്കും ..
ഇഫ്താറിന്റെ സന്തോഷത്തിനും ..
രാത്രി നമ്സകാരത്തിന്റെ ആത്മ നിര്‍വ്രുതിക്കും വിട..
കാരുണ്യത്തിന്റെ ,പാപ മോചനത്തിന്റെ
നരക മുക്തിയുടെ രാപ്പകലുകള്‍
അകലെ ചക്രവാളങ്ങളില്‍ പോയി മറയുന്നു ..
ശുദ്ധമാക്കപ്പെട്ട മനസ്സുകളില്‍
നിത്യ ശാന്തി നില കൊള്ളുന്നു...

അത്തരം മനസ്സുകള്‍ക്കത്രേ ശ്വശത വിജയം..
കാപട്യം പേരിയവര്‍ക്ക് ഒട്ടിയ
ആമാശയങ്ങള്‍ അല്ലാതെ ഒന്നുമില്ല നല്‍കാന്‍ ..

ദൃഷ്ടിയില്‍ ശവ്വാല്‍ പിറവി കണ്ടാല്‍
തക്ബീര്‍ നാദങ്ങള്‍ വാനിലേക്കുയരുന്നു..
ഇളം വെയിലില്‍ തോളോട് തോളുരുമ്മി
നാഥനെ സുജൂദില്‍ വാഴ്ത്തുന്നു ..
മൈലാഞ്ചി കൈകളിലെ സുഗന്ധം
പെരുന്നാള്‍ സന്തോഷങ്ങളായി
കൈമാറ്റം ചെയ്യപ്പെടുന്നു...

ജുനൈസ് സുലൈമാന്‍



പ്രവാസ ദുഖം
നാല്‍ചുവരുകല്‍ക്കുള്ളിലെ ഏകാന്തത
വിഭ്രാന്തി സമ്മാനിച്ചപ്പോഴും..
മരുഭൂമിയിലെ ചൂട് മരവിച്ച മനസ്സിനെ പോലും
ചൂട് പിടിച്ചപ്പോഴും...
ഇന്നലെ സ്വപ്നം കണ്ട മഴയും..
പാട വരമ്പിലെ ചൊറിയന്‍ തവളയും
കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ അതിരുകള്‍ക്കപ്പുറം
ജീവിക്കാതിരിക്കുന്ന ആ ലോകത്ത് നിന്ന്
ഒളിച്ചോടാന്‍ ഞാന്‍ ശ്രമിക്കുമ്പോഴും
ഉമ്മറത്തെ ചാരു കസേരയില്‍
യാലിസിസിന്റെ ഊഴം കാത്തു
കിടക്കുന്ന പിതാവിന്റെ തേങ്ങലും
ഫീസടക്കാന്‍ കാശില്ലാതത്തിനു
മൌന വൃതത്തിലെര്‍പെട്ട മകന്റെ ചോടിചിലും
മാസം തോറും എത്താറുള്ള ബാങ്ക് നോടീസിന്റെ
സങ്കീര്‍ണതകളില്‍ തല പെരുത്തപ്പോള്‍
പ്രമേഹത്തിന്റെ വര്‍ണ ഗുളികകളില്‍
നല്ലതൊരെണ്ണം വിഴുങ്ങി
തൃപ്തിയടയുന്ന ഭാര്യയുടെ നെടുവീര്‍പ്പും
അയാളെ അലട്ടിക്കൊണ്ടിരുന്നു ..
സുഹൃത്തിന്റെ വായില്‍ വന്ന തമാശക്ക്
ഓളം പിടിച്ചു കൊണ്ട് അയാള്‍ പൊട്ടിചിരിച്ചു
ഉള്ളം കരഞ്ഞു കൊണ്ട്.....

ജുനൈസ്‌ സുലൈമാന്‍ .ടി.പി
വറ്റാത്തത്‌...

ഒരിക്കല്‍ ഒരു സന്ധ്യാ നേരത്ത്‌,
ഒരു വൃദ്ധ സദനത്തിന്റെ
പാതി തകര്‍ന്ന ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് വന്ന
പ്രാര്‍ഥനകളെ അത്‌ വഴി പോയ ഞാന്‍
എടുത്ത്‌ നോക്കി..
അതില്‍ അദ്യത്തേത്‌ ഇങ്ങനെ ആയിരുന്നു:
"ദൈവമേ എന്റെ പൊന്നു മോനു നാളെ എന്റെ ഈ ഗതി വരുത്തരുതേ... "


സുഹൈല്‍ സുലൈമാന്‍ ടി.പി



ഒരു ഖുര്‍ആന്റെ വിലാപം
ഇരുണ്ട മുറിയിലെ അടഞ്ഞ അലമാരയില്‍
മനുഷ്യ മനസ്സോളം മാറാല പിടിച്ച
പല്ലിയും,ചിലന്തിയും വിഹരിക്കുന്ന
വലിപ്പിനുള്ളില്‍ ചടഞ്ഞിരുന്നപ്പോള്‍
സ്ക്രാപ്പ് ബുക്കിന്റെ അനന്തതയിലേക്ക്
ആര്‍ത്തിയോടെ കണ്ണോടിക്കുന്ന
നിര്‍ഭാഗ്യവാന്റെ ഗതിയോര്‍ത്ത് തേങ്ങുമ്പോള്‍
ഞാനോര്‍ത്തു ;"അവനെന്നെയോന്നു
സ്പര്ശിച്ചിരുന്നെങ്കില്‍"

ജുനൈസ് സുലൈമാന്‍ ടി.പി

മരണം വരുന്നത്....


acWw,AsXmê bYmÀYXyamsW¶þ
Xncn¨dnhn \n¶mWv PohnXw XpS§nbXv.
.
]s£,]n¶n« hgnIfnsehnsStbm h¨v B t_m[\w \ãs¸SpIbp­mbn.
.
`uXnIXbmé ]n¶oSv hgn \bn¨vXXv.
.
[mÀanIX ]pXphgn sh«nbnê¶nÃ.
.
]n¶oSp sshInsb¯nb Xncn¨cnhns\ kzoIcn¡m³
a\Êv Hê§nbt¸mtgçw ap¼v \ãs¸« B "t_m[\w' bYmÀYXyambnêì.
.!

സുഹൈല്‍ സുലൈമാന്‍ ടി.പി

കലാലയ കാഴ്ച്ചകള്‍


അലക്കിത്തേച്ചൊരുറടുപ്പുമിട്ട്
പ്രതീക്ഷകളെ സഞ്ചികളിലാക്കി
സ്വപ്നത്തിന്‍ ചിറകിലേറി
നാമെത്തീടുന്നു കലാലയത്തിന്‍
തിരുവങ്കണത്തില്‍ പുഞ്ചിരിയോടെ
കണ്‍‌ടില്ലക്കൂട്ടരില്‍ വാല്‍സല്യത്തിന്‍ വദനങ്ങള്‍
കേട്ടില്ലക്കൂട്ടരില്‍ നിന്നും സ്നേഹത്തിന്‍ മൊഴിമുത്തുകള്‍

സര്‍വകലാശാല തന്‍ പരീക്ഷണ മുറികളില്‍
പ്രതി പ്രവര്‍ത്തനത്തിന്‍ ശരങ്ങളേറ്റ്
കരയുന്നു ചില മുഖങ്ങള്‍
പുകയുന്നു ചില തലകള്‍
ഗുരുവുല്ലവിടെ,ഗുരുത്വമില്ലശേഷം!

വിപ്ലവത്തിന്‍ ശവക്കുഴി തോണ്‍ടീടുന്നു ചിലരപ്പോള്‍
അലറീടുന്നവര്‍ തൊണ്ട കീറി
വെട്ടീടുന്നു ഉറ്റ മിത്രത്തിന്‍ ശിരസ്സു തന്നെ!

കരുത്ത ചുണ്‍ടുകള്‍,ചുവന്ന കണ്ണുകള്‍
കാതിലുണ്ട് ചില 'വിറക്കുന്ന യന്ത്രങ്ങള്‍'
കാതലില്ലാ മരത്തടി പോല്‍ വെറും
കോലങ്ങളാകുന്നു കുട്ടികളിന്ന്

കാര്‍ന്നു തിന്നീടുന്നവരെ വേഗത്തില്‍
ലഹരി തന്‍ ചിതലുകള്‍
മങ്ങലേല്‍ക്കാതിരിക്കട്ടെ നാളെ തന്‍
സ്വപ്നങ്ങള്‍ക്കൊരണുവോളം

മനസ്സിലുയരട്ടെ നിശ്ചയദാര്‍ഡ്യത്തിന്‍
കരിങ്കാല്‍ക്കോട്ടകള്‍ ഉറപ്പോടെ.
വിപ്ലവമല്ല വിവേകം പ്രവര്‍ത്തിക്കട്ടെയാ-
ക്കോട്ടകളില്‍.

സ്നേഹത്തിന്‍ നിറകുടങ്ങളാകുക
നാമോരോരുത്തരും
നിറകുടം തുളുംബില്ല തീര്‍ച്ച!

പുഞ്ചിരി വിടരട്ടെ ഹ്രുദയത്തിന്‍ ഭിത്തികളില്‍
അവ സ്ഫുരിക്കട്ടെ മുഖങ്ങളില്‍ വേണ്‍ടുവോളം

മാറ്റുവിന്‍ നാമിലൂടെ നമ്മളെ.
നമ്മിലൂടെ ലോകത്തേയും!


ജുനൈസ് സുലൈമാന്‍